“ഓ താനൊക്കെ കേസിനിറങ്ങിയോ.”
പക്ഷെ തലമൂത്ത SP തന്നെ അല്പം ആശ്വാസം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു..
“താൻ തന്റെ പഴയ ഫോമിൽ തന്നെ കാര്യങ്ങൾക്ക് ഒരു നീക്കുപോക്ക് ഉണ്ടാക്കും എന്ന് കരുതട്ടെ.”
കേസിന്റെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ച ശേഷം അവിടത്തെ അമ്മയെ ആശ്വസിപിച്ച ശേഷം അനിയെയും മഹേഷിനെയും വിളിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതിയും തൊണ്ടിമുതലും കണ്ടെത്തണം എന്നാവശ്യപെട്ടു അവർ വണ്ടിയിൽ കയറി.
പെട്ടെന്നു SP നീലകണ്ഠനെ വിളിപ്പിച്ചു.
“ഡാ നല്ല പ്രഷറുണ്ട് എത്രയും പെട്ടന്നു തെളിഞ്ഞില്ലെങ്കിൽ ഇരിക്കപൊറുതി ഉണ്ടാവില്ല. താൻ ഒന്നിറങ്ങിയാൽ ആ പെണ്ണു താനെ മുന്നിലെത്തും. തന്റെ റിജക്ടഡ് ലീവ് റിക്വേസ്റ്റ് എന്റെ കയ്യിലുണ്ട് ഈ കേസ് തീർത്താൽ ലീവ് അപ്പ്രൂവ്ഡ്. അല്ലേൽ അതും പറഞ്ഞ് വരണ്ടാ.”
“ഉറപ്പാണല്ലോ സർ, ഇനി കഴിഞ്ഞു ഞഞ്ഞാ പിഞ്ഞാ പറയില്ലല്ലോ? ”
“അതേഡോ. തന്നെയീ പഴയ ഉശിരോടെ ഒന്നു കണ്ടാ മതി.”
അതും പറഞ്ഞ് അവർ പോയപ്പോൾ മഹേഷ് നിരാശ പൂണ്ടു..
“എവിടെ പൊയി തപ്പാനാ നമ്മളിനി. അവൾക്ക് കേരളം വിടാനാണേൽ പോലും ഇത്രയും റ്റൈം മതി. ഓരോരുത്തരു ഇറങ്ങിക്കോളും മനുഷ്യന്റെ സമാധാനം കളയാൻ”
അപ്പോളെക്കും കോൺസ്റ്റബിൽ വിജയൻ വന്നു പറഞ്ഞു.
“സാർ. വഴിയിലുള്ള ബേക്കറിയിലെ സിസിടിവിയിൽ അവളുടെ മുഖം ഇല്ല സർ. മാത്രമല്ല 10.30 നു ശെഷം മൂന്നോ നാലൊ കാറുകളെ പോയിട്ടൊള്ളു ഒന്നിലും സ്ത്രീകളെ വിസിബിൾ ആയി കാണാൻ പറ്റിയില്ല സർ.”
“മഹേഷെ. ഐ ബിലീവ് ഷി ഈസ് നോ മോർ. ലെറ്റ്സ് ചെക്ക് ഫോർ ഹെർ ബോഡി ആൾസൊ”
അയാൾ വിജയന് നേരെ തിരിഞ്ഞു പറഞ്ഞു..
“ഈ വീട്ടിൽ ഒരു മുറി തയ്യാറാക്കാമോന്ന് നോക്ക്.. ചോദ്യം ചെയ്യാൻ ഒക്കെ പറ്റിയത്.. ഒന്നുകൂടി രമണിയെ കാണണം നമുക്ക്..”
അയാൾ പോയി കഴിഞ്ഞു CI നീലകണ്ഠൻ മഹേഷിന്റെ നേരെ thir..
“അവൾ പുതിയ ഫോൺ വാങ്ങിയിട്ട് ഒരു മാസമല്ലെ ആയിട്ടൊള്ളു. അവളുടെ മൊബൈൽ നമ്പർ ചെക്ക് ചെയ്താൽ ആ ഫോണിന്റെ IMEI നമ്പർ കിട്ടും. ആ നമ്പറിൽ രെജിസ്റ്റർ ആവുന്ന അല്ലെങ്കിൽ ആയിട്ടുള്ള ഏതൊക്കെ സിം റെജിസ്റ്റർ ഉണ്ടോ അതിന്റെ ഒക്കെ ഡീറ്റെയിൽസ് എടുപ്പിക്ക്. അയാം ഷുവർ ഷി വിൽ ബി ഹാവിംഗ് വൺ മോർ നമ്പർ”
“ഷുവർ സർ.. പക്ഷെ ടൈം എടുത്തേക്കാം..”
“അറിയാടോ.. പക്ഷെ ഒരു വഴിക്ക് അതങ്ങ് നടന്നോട്ടെ..”
ചെക്ക് ചെയ്യാൻ റിക്വേസ്റ്റ് സൈബർ സെല്ലിനു നൽകിയ ശേഷം മഹേഷ് ആയാളോട് ചോദിച്ചു.
മഹേഷ്:”സാറിനു എങ്ങനെ തോന്നി അവൾ മരിച്ചെന്നു.”
CI: “എടോ. ഇത് വരെ പണിയെടുത്ത കൂലിയായി 60000 ആണു ആ പെണ്ണു വാങ്ങാതെ കിടക്കുന്നെ. ഈ സ്വർണം ആണെങ്കിൽ അവളുടെ കസ്റ്റഡിയിൽ തന്നെ അല്ലേ.. ഇത്രെം രൂപ വാങ്ങി കഴിഞ്ഞല്ലാതെ അവൾ അതും കൊണ്ടു പോവാൻ ചാൻസില്ല. സൊ അവളല്ല ഇത് ചെയ്തത്. ”