വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

മുരളി:”നിയമപരമായി ഡൈവോഴ്സ്‌ കിട്ടിയാൽ സുനന്ദയെ കെട്ടാൻ തന്നെ ആയിരുന്നു സർ. മടുത്തിരുന്നു. പ്രസ്റ്റീജും ഫാമിലി സ്റ്റാറ്റസും നോക്കിയാൽ ജീവിതം രക്ഷപെടില്ല. ആദ്യഭാര്യയിൽ നിന്നും പത്ത്‌ വർഷം കിട്ടിയ സ്നേഹം അവൾ ചെറിയ കാലം കൊണ്ട്‌ തന്നു. എനിക്ക്‌ വേണ്ടി മരിക്കുമായിരുന്നു അവൾ”

CI:”താൻ അത്ര പുണ്യവതിയായൊന്നും അവളെ കാണെണ്ടാ. ആ റൂമിൽ ഇരിക്കുന്നവനും അവൾ തനിക്ക്‌ തന്നത്‌പോലെ സ്നേഹം കൊടുത്തിരുന്നു.

മുരളി അത്കേട്ട്‌ ഞെട്ടിതരിച്ച്‌ നിൽക്കുമ്പോളെക്കും അനിയും മഹേഷും നടന്നകന്നിരുന്നു.

അൽപസമയം വിശ്രമിക്കാം എന്നു കരുതി വണ്ടിയിൽ കയറിയിരുന്നപ്പോൾ മഹേഷാണു തുടങ്ങിയത്‌.

“രണ്ട്‌ പേരുടെയും സംസാരം സർ ശ്രദ്ധിച്ചൊ. രണ്ടുപേരും പറയുന്നത്‌ സത്യമാണെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ ഇനി വരാൻ പോകുന്ന വേലായുധനിൽ ആണു ഹോപ്‌. അതോ വേറെ ഇനിയും ചിത്രത്തിൽ വരാത്ത ഒരാൾ?”

CI:”വേലായുധനു എന്തൊക്കെയോ റോൾ ഉണ്ടെന്നു തോന്നുന്നു. അഭിലാഷിനു ഇത്ര അറേഞ്ജ്ഡ്‌ ആയി എക്സിക്യൂട്ട്‌ ചെയ്യാൻ തനിയെ സാധിക്കില്ല. അതിനുള്ള സ്റ്റാമിന അവനില്ല. അതുപോലെ മുരളിയെപോലെ ഹൈഫൈ മനുഷ്യനൊരിക്കലും തനിയെ ആ പെണ്ണിനെ കുളത്തിൽ താഴ്ത്തില്ല. ഈ ലോക്കാലിറ്റി നല്ല പരിജയമുള്ള ഒരാൾ വേണം. അതിനുള്ള ബെസ്റ്റ്‌ പെഴ്സനാണു വേലായുധൻ”

മഹേഷ്‌:” ശരിയാണു സർ”

ടൈം 3.40

ഏ എസ്‌ ഐ മഹേഷിനെ വിളിച്ചു.

“സർ മുങ്ങൽ വിദഗ്ദർ വന്നിട്ടുണ്ട്‌. അതൊരു ബോഡി എന്നു തന്നെയാണു അവർ പറഞ്ഞത്‌. വടം കെട്ടി പൊക്കാനുള്ള ശ്രമം തുടങ്ങി. ഞാൻ മുഴുവൻ സ്റ്റേഷനിലെ ഫോഴ്സും കൂടാതെ അടുത്തസ്റ്റേഷനിൽ നിന്നും റിക്വസ്റ്റ്‌ ചെയ്തിട്ടുണ്ട്. അവരും ഉടനെ എത്തും. ഇപ്പോൾ തന്നെ കുളത്തിനടുത്ത് ഒരു ആൾകൂട്ടം ഫോം ചെയ്തിട്ടുണ്ട്‌”‌.

CI:”ഗുഡ്‌ ഞങ്ങളിതാ വരുന്നു”

അവർ അവിടെ എത്തിയപ്പോൾ ശവം പൊന്തിയിരുന്നു. അരക്ക്‌ കീഴെ നഗ്നമായ സ്ത്രീ ശരീരം സുനന്ദയുടെത്‌ തന്നെയായിരുന്നു. നീലകണ്ഠൻ മേലുദ്യോഗസ്ഥരെ അറിയിച്ചപ്പോളെക്കും മഹേഷ്‌ ആംബുലൻസ്‌ ഏർപ്പാട്‌ ചെയ്ത ശെഷം ബോഡി പ്രൈമറി ഇൻക്വസ്റ്റ്‌ ചെയ്യാൻ തുടങ്ങി.

സുനന്ദയുടെ കഴുത്തിലൂടെ ഒരു തോർത്ത്‌ ചുറ്റികെട്ടിയിരുന്നു. ആ തോർത്ത്‌ തന്നെയാകണം കഴുത്തിൽ ചുറ്റിവരിഞ്ഞത്‌ കൊണ്ട്‌ കഴുത്തിൽ അവിടവിടെയായി നീലച്ചും ചെറുതായി മുറിഞ്ഞും കാണപെട്ടു.

മുങ്ങൽ വിദഗ്ദരിലൊരാൾ ഒരു കമ്പിപാരയുമായി അനിയുടെ അടുത്തെത്തി.

“സർ ഈ കമ്പി കുളത്തിനടിയിൽ അടിച്ചുറപ്പിച്ചിരിക്കുകയായിരുന്നു. അതിൽ കെട്ടിയുറപ്പിച്ചതിനാലാണു എടുക്കാൻ നേരം വൈകിയത്‌”

അപ്പോളെക്കും മഹേഷും വന്നു.

“സർ വേലായുധൻ കസ്റ്റഡിയിലാണ്. വീട്ടിലേക്ക് ഇപ്പോൾ കൊണ്ടു വരും”

CI:”ഓക്കെ മഹേഷ്‌. ഞാൻ എസ്പിയോട്‌ സംസാരിച്ചിരുന്നു. നാളെ രാവിലെ അവർ വരും. അത് വരെ ആരുടെയും അറസ്റ്റ്‌ രേഖപെടുത്തണ്ട പക്ഷെ എല്ലാവരും കസ്റ്റഡിയിൽ ഇരിക്കട്ടെ എന്നാണൂ പറഞ്ഞത്‌. നമുക്ക്‌ ഇനി ആംബുലൻസ്‌ വന്നതിനു ശേഷം ബാക്കി പരിപാടീ. ”

ടൈം 4.30

Leave a Reply

Your email address will not be published. Required fields are marked *