“ചില സമയങ്ങളിൽ അത്രയേ വേണ്ടു”, പ്രിയ പറഞ്ഞു. “എന്തായാലും അവർ എനിക്ക് ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അയച്ച് തരും. അതിൽനിന്ന് ഇവരെ എങ്ങനെ പാട്ടിലാക്കാം എന്ന് നമുക്ക് കണ്ട് പിടിക്കാം”.
“ഹമ്മോ”, ആദിത്യൻ പറഞ്ഞു. ആ മൂന്ന് പെൺകുട്ടികളെ കണ്ട് പിടിക്കാൻ പ്രിയ കാഴ്ച്ച വച്ച വേഗതയും പ്രാഗൽഭ്യവും ആദിത്യനെ അതിശയിപ്പിച്ചു.
പ്രിയ ജനലിലൂടെ പുറത്തേക്ക് നോക്കിയ ശേഷം ആദിത്യന് നേരെ തിരിഞ്ഞ് ചിരിച്ച് കൊണ്ട് പറഞ്ഞു. “ഗുഡ്ഇലോപ്പിലേക്ക് സ്വാഗതം, ആദിത്യ”.
അവൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി ജെറ്റ് ഒരു റൺവേയിലേക്ക് ഇറങ്ങി കൊണ്ട് ഇരിക്കുക ആണ്. അവന്റെ വലത് വശത്ത് കുറച്ച് വീടുകളും ഇടത് വശത്ത് നീല നിറത്തിൽ ഉള്ള വിശാലമായ കരീബീയൻ കടലും കാണാം. സൂര്യൻ ഉദിച്ച് വരുന്നതേ ഉള്ളു ആ പ്രഭയിൽ താഴെ ഉള്ളത് എല്ലാം ഒരു സ്വർണ പട്ട് വിരിച്ചത് പോലെ തോന്നിച്ചു.
“വൗ”.
“ഉഗ്രൻ അല്ലെ?”, അവൾ പറഞ്ഞു.
ജെറ്റ് ലാൻഡ് ചെയ്തതിന് ശേഷം ഒരു കെട്ടിടത്തിന്റെ അടുത്ത് കൊണ്ട് നിർത്തി. അവിടെ ഒരു ഫോർ വീൽ ഡ്രൈവ് ജീപ്പിന് അരുകിൽ വളരെ ഗൗരവമായ മുഖ ഭാവത്തോടെ രണ്ട് പേർ കറുത്ത സ്യൂട്ട് അണിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. ഒരു എയർപോർട്ട് ഒഫീഷ്യൽ അവരുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു മിക്കവാറും പാസ്പോർട്ട് പരിശോധിക്കാൻ വേണ്ടി ആയിരിക്കും.
“അതാണ് നമ്മുക്ക് പോകാനുള്ള വണ്ടി”, പ്രിയ പറഞ്ഞു. “അവർ നമ്മളെ ബോട്ട് വരെ എത്തിക്കും”.
“ബോട്ട്?”.
“അതെ, അതാണ് നമ്മളെ ദ്വീപിലേക്ക് എത്തിക്കുന്നത്”, അവൾ പറഞ്ഞു. “അത് ഒരു ഉഗ്രൻ ബോട്ട് ആണ്”.
ആദിത്യൻ ക്യാപ്റ്റൻ റിച്ചാർഡിന് കൈ കൊടുത്ത് കൊണ്ട് നന്ദി പറഞ്ഞു. അവൻ പ്രിയയെ അനുഗമിച്ച് വണ്ടിയുടെ അടുത്തേക്ക് നടന്നു. രണ്ട് സ്റ്റാഫുകൾ അവരുടെ പെട്ടികൾ ജെറ്റിൽനിന്ന് വണ്ടിയിലേക്ക് കയറ്റി കൊടുത്തു. എയർപോർട്ട് ഓഫിസർ അവരുടെ പാസ്സ്പോർട്ടുകൾ പരിശോധിച്ച ശേഷം തിരികെ നൽകി. നിമിഷങ്ങൾക്ക് അകം അവർ അവിടെ നിന്ന് യാത്ര ആയി.
റോഡുകൾ ഏറെക്കുറെ വിജനം ആയിരുന്നു. വെളുപ്പാൻ കാലം ആയത് കൊണ്ട് അങ്ങനെ ആരും റോഡിൽ ഉണ്ടായിരുന്നില്ല. അഞ്ചു മിനിറ്റുകൾക്ക് ശേഷം അവർ ഒരു തുറമുഖത്തേക്ക് തിരിഞ്ഞു. ആ തുറമുഖത്ത് നിന്ന് ഉള്ള കാഴ്ചകൾ ആദിത്യനിൽ സന്ദോഷം ഉളവാക്കി. അവിടെ നിന്ന് നോക്കുമ്പോൾ ഉള്ള നീല വെള്ളത്തിന്റെ മനോഹാരിതയും ചെറിയ മീൻ പിടിക്കാൻ പോകുന്ന ബോട്ടുകളും അവന് വളരെ ഏറെ ഇഷ്ടമായി.
വണ്ടി ഒരു സ്ഥലത്ത് ഒതുക്കി സെക്യൂരിറ്റികൾ പുറത്ത് ഇറങ്ങി അവർക്ക് വേണ്ടി ഡോർ തുറന്ന് കൊടുത്തു. അവന് ഇതെല്ലാം വിചിത്രമായി തോന്നി. ഇന്ന് വരെ അവനെ ഇത്പോലെ സംരക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല.
“അഹ്, അതാണ് ക്യാപ്റ്റൻ വാൾട്ടർ”, പ്രിയ പറഞ്ഞു. ആദിത്യൻ പ്രിയ നോക്കുന്ന ഭാഗത്തേക്ക് നോക്കി. അവിടെ ഗൗരവ ഭാവത്തിൽ ഒരു ആൾ നീല ജീൻസും വെള്ള മുകളിൽ കുറച്ച് ബട്ടൺ ഇടാത്ത ഷർട്ടും ഇട്ട് അവരുടെ നേരെ വരുന്നുണ്ടായിരുന്നു.
“പ്രിയ”, ഒരു മുഴങ്ങുന്ന ശബ്ദത്തിൽ അയാൾ വിളിച്ചു.
“ഗുഡ് മോർണിംഗ് ക്യാപ്റ്റൻ, ബോട്ട് റെഡി അല്ലെ?”.
“നിങ്ങൾ കയറി കഴിഞ്ഞാൽ അപ്പോൾ തന്നെ പോകാം”, അയാൾ പറഞ്ഞു. അയാൾ ആദിത്യനെ നോക്കി വിലയിരുത്തി. “ഇത് അദ്ദേഹം ആണോ?, മുഖഛായ ഒക്കെ ഉണ്ട്”.