ശ്യാമമോഹനം 2 [Soumya Sam]

Posted by

“ശ്യാമ ഹോസ്പിറ്റലിൽ ആണ്”

എൻ്റെ നെഞ്ചൊന്ന് കാളി. “എവിടെ? എന്തുപറ്റി?”

“അതിപ്പോ..”

“സുകന്യാ, ശ്യാമയ്ക്കെന്താ പറ്റിയത്?”, എൻ്റെ ശബ്ദത്തിൽ നിന്ന് അവൾക്കെന്തെങ്കിലും തോന്നിയോ എന്നറീയില്ല.

“ശ്യാമയ്ക്ക് ഒരു ആക്സിഡൻ്റ് പറ്റി. നിർമല ഹോസ്പിറ്റലിൽ ആണ്. രണ്ട് മൂന്ന് ദിവസം കിടക്കണ്ട വരും”

ഫോൺ കട്ട് ചെയ്തിട്ട് ഞാൻ ഓടുകയായിരുന്നു. റൂമിൽ ചെന്ന് അത്യാവശ്യം ഡ്രെസ്സും എടുത്ത് ഞാൻ ഒരു ഓട്ടോ പിടിച്ച് ഹോസ്പിറ്റലിൽ എത്തിയപ്പോളേയ്ക്കും സമയം താമസിച്ചിരുന്നു. സെക്യൂരിറ്റി എന്നെ അകത്ത് വിടാൻ തയ്യാറായില്ല. വിസിറ്റിങ്ങ് സമയം കഴിഞ്ഞു, നാളെ വാ എന്ന് അയാൾ പറഞ്ഞപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അപ്പോളാണ് ഹോസ്പിറ്റലിനുള്ളിൽ നിന്ന് സിന്ധു മാഡം ഇറങ്ങി വരുന്നത് കണ്ടത്. ഞാൻ ഓടിച്ചെന്ന് മാഡത്തെ വട്ടം പിടിച്ചു. മേഡം ഒന്ന് പകച്ച് പോയി. പിന്നെ ഞാനാണെന്ന് മനസ്സിലായപ്പോൾ മുഖത്ത് ഒരു ചിരി പരന്നു.

“കുട്ടീ, നീയോ.. ശരി, വിട്..”

“മേഡം, ഇയാളെന്നെ ഉള്ളിൽ വിടുന്നില്ല, ശ്യാമയ്ക്ക് എന്ത് പറ്റി?”

“ശ്യാമയ്ക്ക് വലിയ പ്രശ്നമൊന്നും ഇല്ല.. നീ കരയാതെ, വാ..”

മേഡം എന്നെയും കൂട്ടി ഹോസ്പിറ്റലിനകത്തേയ്ക്ക് നടന്നു. വാർഡിൽ ചെന്നപ്പോൽ അവിടെ സുകന്യ ഇരിയ്ക്കുന്നത് കണ്ടു. എന്നെ കണ്ട് അവൾ അദ്ഭുതത്തോടെ നോക്കി. അവൾക്കരികിലുള്ള കട്ടിലിൽ ശ്യാമ മയങ്ങി കിടക്കുന്നുണ്ടായിരുന്നു. അവളുടെ കാലിലും കയ്യിലും പ്ലാസ്റ്റർ ഇട്ടിരുന്നു. നെറ്റിയിൽ ഒരു വലിയ കെട്ടും. എൻ്റെ നെഞ്ചിൽ നിന്ന് എന്തോ ഇടിഞ്ഞ് വീഴുന്നത് പോലെ തോന്നി. ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി നിന്നു. പിന്നിൽ നിന്ന് സിന്ധു മേഡം എൻ്റെ തോളിൽ കൈ വച്ചു. ഞാൻ അവരെ നോക്കി.

“പല്ലവീ, വിഷമിക്കണ്ട, ശ്യാമ ഓകെയാണ്. ചെറിയ ഫ്രാക്ചർ ഉണ്ട്”

“എന്ത് പറ്റി?”

“ഓ, അത് പിടിച്ചെടുത്ത ഒരു സ്കൂട്ടർ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയതാണ്. ഒന്ന് വീണു..”

ഞാൻ ഒന്ന് തേങ്ങി.

“കുട്ടീ, ശ്യാമ ഇന്ന് ഒബ്സർവേഷനിൽ ആണ്. നാളെയോ മറ്റന്നാളോ തിരിച്ച് പോകാം. പിന്നെ റെസ്റ്റ് എടുത്താൽ മതി. കുഴപ്പമൊന്നും ഇല്ല. ഉണ്ടെങ്കിൽ ഞാനിങ്ങനെ നിൽക്കുമോ !”

“ഞാൻ നിന്നോട്ടേ ഇവിടെ? ഞാൻ അവളുടെ ഡ്രെസ്സൊക്കെ കൊണ്ടുവന്നിട്ടുണ്ട്”

സിന്ധു മേഡം എൻ്റെ കവിളിൽ കൈ വച്ചു. “അതിനെന്താ, നീ തന്നെ നിന്നോ. സുകന്യാ, നീ പോയി റെസ്റ്റ് എടുത്തോ. ഇന്ന് പല്ലവി നിന്നോട്ടേ”

അല്പസമയം കഴിഞ്ഞ് അവരൊക്കെ പോയപ്പോൾ ഞാൻ തനിച്ചായി. വാർഡിൽ

Leave a Reply

Your email address will not be published. Required fields are marked *