പ്രേമം മൗറുപടി നൽകാതെ അല തല്ലുന്ന ആഴിലേക്കും നോക്കി നിൽക്കുകയാണ്.
“ഇനി പോകാം പ്രേമം. ഒരുപാട് ദൂരം പോകേണ്ടതല്ലേ.. ”
അതും പറഞ്ഞു ഫാദർ ബെന്നി പ്രേമിനേം കൂട്ടി പള്ളി മുറ്റത്തേക്ക് വന്നു. പ്രേമിനെ യാത്രയാക്കി തിരികെ തന്റെ മുറിയിൽ വന്നു.. പിറകെ കപ്പ്യാരും.
“ആ വന്നത് ആരാ അച്ചോ? ”
മുറിയെലേക്കു വന്ന കപ്പ്യാർ ചോദിച്ചു.
“അതെന്റെ ജീവന്റെ ജീവനായിരുന്നു ചാണ്ടി ചേട്ടാ ”
കപ്പ്യാരുടെ ചോദ്യത്തിന് അത്രമാത്രം പറഞ്ഞു ഭിത്തിയിലുരുന്ന ഫോട്ടോയിലേക്കു നോക്കി നിന്നു.. അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുണ്ടായിരുന്നു…
തിരികെയുള്ള യാത്രയിൽ വൈഗെയെ പ്രേമം വിളിച്ചിരുന്നു,.. നാളെ കാണാമെന്നും പറഞ്ഞു.
***********
ഫാത്തിമയുടെ കൂട്ടുകാരി പറഞ്ഞ സമയത്തു തന്നേ പ്രിയനും ഷമീറും അവൾ പറഞ്ഞ സ്ഥലത്തെത്തി… ഉച്ചക്ക് ശേഷമുള്ള ട്രിപ്പ് മണികണ്ഠനെ ഏല്പിച്ചാണ് പ്രിയൻ ഷമീറിനൊപ്പം വന്നത്.. ഇരുവരും ഷമീറിന്റെ ബൈക്കിലാണ് വന്നിരിക്കുന്നത്.
“ട നീ ആ പെണ്ണിനെ ഒന്ന് വിളിച്ചു നമ്മൾ എത്തിന്നു പറ. ”
ബൈക്ക് ഒതുക്കി ഇറങ്ങിയ ശേഷം പ്രിയൻ പറഞ്ഞു.
“മ്മ് ”
ഷമീർ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് തന്നേ രാവിലെ വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
ആദ്യ രണ്ടു റൗണ്ട് റിങ്ങ് ചെയ്തു നിന്നതിനു ശേഷമാണ് അവൾ ഫോൺ എടുത്തത്.
“ഹലോ, ചേട്ടാ എത്തിയോ,? ”
അവൾ ഫോൺ എടുത്തപാടെ ചോദിച്ചു.
“അഹ് എത്തി താനിവിടെ? ”
“ഞാൻ ദേ കിങ്‌സ് ഡ്രൈവിംഗ് സ്കൂളിന്റെ ഓഫീസിൽ ഉണ്ട്…”
“Ah.ദേ വന്നു.. ”
ബൈക്ക് അവിടെ വെച്ചു ഷമീറും പ്രിയനും അവൾ പറഞ്ഞ സ്ഥലത്തേക്ക് നടന്നു. അവർ നിന്നിടത്തുന്നും ഏകദേശം 100 മീറ്റർ മാത്രം അകലെയാണ് ആ ഡ്രൈവിംഗ് സ്കൂൾ.
അവർ ചെല്ലുമ്പോൾ ആ പെൺകുട്ടി അവിടെ ഇരിപ്പുണ്ടായിരുന്നു.
(ഒരു ചുമന്ന ചുരിദാർ ഇട്ട സുന്ദരി.. )
“അതിങ്ങു ത, പോണം ”