അഭിപ്രായ ഐക്യത്തിൽ എത്തിയതും എന്നാൽ ഒരു കാര്യത്തിൽ മാത്രമായിരുന്നു. അഭിയെ എങ്ങനെ?…എവിടുന്നു?…എത്രയുംവേഗം ഒരു പെണ്ണുകെട്ടിക്കാം!. വിഷയത്തിൽ…കൂലംകഷമായ ചർച്ചയും…തർക്കങ്ങളും അവിടെ സവിസ്തരം അനസ്യുതം തുടർന്നുകൊണ്ടിരുന്നു. അങ്ങനെ….സംഭവബഹുലമായ, നിറയെ വേദനകൾ പകർന്നൊരു നീണ്ട പകലും…സമാധാനത്തിൻറെ വെള്ളക്കൊടി വീശിയ ഒരു കൊച്ചു സായാഹ്നവും കൂടി…. രാത്രിയിലേക്ക് വഴിതെളിച്ചു ,വേറിട്ടൊരു ദിനമാക്കി..അങ്ങനെ, അഭിയുടെ ” ആരാമ”ജീവിതത്തിൽ നിന്ന് അടർന്നുവീണു .
തൊട്ടടുത്ത ദിവസം, ഏറെവൈകി വൈകുന്നേരം ആയിരുന്നു അഭിയുടെ ബോംബെവാഹിനിക്കുള്ള ടിക്കറ്റ്. പോകുന്നതിന് മുൻപ്, അച്ഛനോടും അമ്മയോടും എന്നല്ല…അമ്മാവനോടും അമ്മായിയോടും വരെ അഭി വീണ്ടും…നിരുപാധികം ക്ഷമ ചോദിച്ചു. കാര്യങ്ങളെല്ലാം ഒന്നുകൂടി വിശദമായി സംസാരിച്ചു ഒരു തീർപ്പ് എത്തിച്ചശേഷമാണ് അവൻ തീവണ്ടി കയറിയത്. ശ്രീക്കുട്ടിക്ക് പക്ഷെ ഉറപ്പായിരുന്നു , അലീനച്ചേച്ചിയുടെ ‘വിഷയം’ അറിഞ്ഞ പിറകെ അഭി, അവിടെ പോയി അവളെ കണ്ട് മടങ്ങിവന്നശേഷമാണ് അവനിലെ…വിവാഹകാര്യത്തിൽ തുടങ്ങി…അഭൂതപൂർവ്വമായ മാറ്റങ്ങൾക്കെല്ലാം കാരണമാക്കിയത് എന്ന് !. ഒരുവേള അവൾ മറച്ചുവയ്ക്കാതെ അതവനോട് ചോദിക്കാൻതന്നെ തയ്യാറായി . അതിന് മറുപടി, ഒരുപാട് സംസാരിക്കണം…എന്നുള്ളത്കൊണ്ട് , ഒന്നും മിണ്ടാതെ, തൽക്കാലം അർത്ഥഗർഭമായ മൗനം കൈകൊണ്ട്…എല്ലാ അമർഷവും വിധ്വെഷവും തന്നിലേക്ക് തന്നവൻ കടിച്ചമർത്തി . ഏട്ടൻ നാട്ടിലെ വിശേഷങ്ങൾ ഒന്നും തന്നെ അറിയിക്കേണ്ട എന്ന് ചട്ടം കെട്ടിയിരുന്നതിനാൽ മാത്രമാണ് താനത് ഏട്ടനെ അറിയിക്കാതിരുന്നത്…എന്നവൾ അറിയിച്ചു. എങ്കിലും അഭ്യേട്ടനിൽ നിന്നും അത് മറച്ചുപിടിച്ച തൻറെ സ്വാർഥതയിൽ അവൾക്ക് വല്ലാത്ത വേദനയും കുറ്റബോധവും തോന്നി. എന്നാൽ….തനിക്ക് അവളെ തെറ്റിദ്ധരിപ്പിക്കേണ്ടിവന്ന തെറ്റുകളിൽ…പിരിയാൻ നേരം ,അഭി പകരം ശ്രീക്കുട്ടിയോട് താഴ്മയായി ക്ഷമ ചോദിക്കുകയാണ് ഉണ്ടായത്. തിരികെ, തെറ്റുകൾ തൻറെ മാത്രമാണെന്ന് തുറന്ന് സമ്മതിച്ചു…അവൻറെ നെഞ്ചിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു…മാപ്പപേക്ഷിച്ചു. അഭി, അത് തള്ളിക്കളഞ്ഞു…അവളെ ആശ്വസിപ്പിച്ചു….സർവ്വൈശ്വര്യങ്ങളും ആശംസിച്ചു, ആശ്ലേഷങ്ങളിൽ നിന്ന് മുക്തയാക്കി, സന്തോഷപുരസ്സരം സ്റ്റേഷനിലേക്ക് യാത്രയായി. അവിടെ അച്ഛനമ്മ,അമ്മാവനിൽ നിന്നെല്ലാം അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി…നിറഞ്ഞമനസ്സോടെ , തീവണ്ടിയിൽ ഇരിപ്പിടം തേടി.
അഭി പറഞ്ഞുപോയ വാക്കുകൾ…അച്ഛനും അമ്മാവനും വളരെ ആത്മാർഥതയോടെ ഏറ്റെടുത്തിരുന്നു. അവരെ സഹായിക്കാൻ…അവൻ ഏർപ്പെടുത്തിയിരുന്ന ആൾക്കാരും സമയംപോലെ അവർക്കൊപ്പം ഉണ്ടായിരുന്നു. അഭി പോയി പിറ്റേ ദിവസം മുതൽ…നിറയെ ആലോചനകൾ തകൃതിയായി വന്നുപോയി. അതിൽ മൂന്നാല് എണ്ണമെങ്കിലും…ശരിക്കും ഉറപ്പിക്കാം എന്നമട്ടിൽ എത്തിച്ചേരുകയും ചെയ്‌തു. അഭിയുടേയും പറഞ്ഞ വാക്കുകളിൽ വ്യതിചലനം ഉണ്ടായില്ല. ബോംബെയിലെത്തി, ഒരാഴ്ച തികഞ്ഞപ്പോഴേക്കും…ദുബായിലേക്ക് വിമാനം ഏറാൻ വിസ വിരുന്നുവന്നെത്തി. കമ്പനിയിൽ വെറും രണ്ടുദിവസം നീണ്ടുനിന്ന