പ്രഹേളിക [Ne-Na]

Posted by

“അവൾ പിന്നെ കുറ്റപ്പെടുത്താതെ എന്ത് ചെയ്യണം. ഇതിപ്പോൾ നമ്മുടെ എല്ലാം ജീവൻ അപകടത്തിൽ ആയില്ലേ?”

നവീൻ പെട്ടെന്ന് പറഞ്ഞു.

“നിങ്ങളുടെ ആരുടെയും ജീവന് ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഇവിടെ നിന്നും പോകാം. ഇത് എന്റെയും മീരയുടെയും പ്രശനമാണ്. അത് പരിഹരിക്കാൻ ഞാൻ ഒറ്റക്ക് മതി ഇനി.”

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അപ്പോഴേക്കും.

അത് കണ്ടപ്പോൾ കാവ്യയ്ക്ക് സഹിക്കാനായില്ല. അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു.

“ഡാ.. ഞങ്ങൾ നിന്നെ ഒറ്റപ്പടുത്തിയതല്ല. ഇനി ചാകാനാണെലും  ഞാൻ നിന്റെ കൂടെ ഉണ്ടാകും.”

നവീന്റെ കൈ പിടിച്ച് കൊണ്ട് ആകാശ് പറഞ്ഞു.

“അതേ.. മീര നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ദൈവ നിചയം ആണ്. ഇത് ഇത്രത്തോളം എത്തിച്ചത് നമ്മൾ ഒരുമിച്ചാണെങ്കിൽ ഇനി എന്ത് ഉണ്ടായാലും അത് നേരിടുന്നതും നമ്മൾ ഒരുമിച്ചായിരിക്കും.”

അവർക്കിടയിൽ പെട്ടെന്ന് ഉണ്ടായ വിയോചിപ്പ് വീണ്ടും ഇല്ലാതായപ്പോൾ മീരയുടെ മുഖത്തും സന്തോഷം നിറഞ്ഞു.

മൂന്നുപേരും ബെഡിലേക്ക് ഇരുന്നു.

കാവ്യ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു സംശയം അവരോടു ചോദിച്ചു.

“മീര മൊബൈൽ കാറിൽ ഒളിപ്പിച്ചെങ്കിൽ ഹോസ്പിറ്റലിൽ നിന്നും ദിവ്യയുടേതെന്നും പറഞ്ഞു മോഷണം പോയ ഫോൺ ആരുടേതായിരിക്കും.”

അതിനുള്ള മറുപടി മീര നവീനോട് പറഞ്ഞു. അവൻ അത്പോലെ അവരോടും പറഞ്ഞു.

“അത് വിവേകിന്റേതാകാനാണ് സാധ്യത എന്നാണ് മീര പറയുന്നത്. വിവേക് അവന്റെ മൊബൈൽ കാറിൽ മറന്ന് വച്ചിരുന്നല്ലോ.”

അത് കേട്ടപ്പോൾ ആകാശിന്‌ അത് ശരിയായിരിക്കുമെന്ന് തോന്നി.

“അതാകാനേ സാധ്യത ഞാനും കാണുന്നുള്ളൂ. മീരയെ ഹോസ്പിറ്റലിൽ എത്തിച്ചവരെ കാറിൽ നിന്നും അവളുടെ ഫോണെന്നും പറഞ്ഞ് വിവേകിന്റെ ഫോൺ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ ഏൽപ്പിച്ച് കാണും.”

നവീൻ പറഞ്ഞു.

“അപ്പോൾ നമുക്ക് കാറിൽ നിന്നും മീരയുടെ ഒർജിനൽ ഫോൺ എടുക്കണം.”

“അതിനു കാറിപ്പോൾ എവിടെ ആണെന്ന് അറിയണ്ടേ?”

ആകാശിന്റെ സംശയത്തിനുള്ള മറുപടി കാവ്യ ആണ് നൽകിയത്.

“അതിനുള്ള വഴി എന്റെയിലുണ്ട്. മീരയുടെ വീട്ടിൽ ആരോടെങ്കിലും തിരക്കിയാൽ പോരെ. അന്ന് വീട്ടിൽ പോയപ്പോൾ അവളുടെ അമ്മയുടെ നമ്പർ ഞാൻ വാങ്ങിയിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *