“അഡ്രെസ്സ് ഞാൻ ഒപ്പിച്ചിട്ടുണ്ട്. കോട്ടയത്താണ് മീരയുടെ വീട്.”
കാവ്യ ആത്മഗതം എന്നവണ്ണം പറഞ്ഞു.
“അപ്പോൾ നമ്മൾ കോട്ടയത്ത് പോകേണ്ടി വരും.”
കുറച്ച് നേരം നിശബ്തനായി ഇരുന്ന ശേഷം ആകാശ് പറഞ്ഞു.
“ശരിക്കുമുള്ള കാര്യം ഇനിയാണ് പറയാനുള്ളത്. മീരയെ ചുറ്റിപറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.”
മൂന്നുപേരും ആകാശിനെ തുറിച്ച് നോക്കി.
“ആക്സിഡന്റ് നടന്ന അന്ന് രാത്രി ഒരാൾ മീരയുടെ ബ്രദർ ആണെന്നും പറഞ്ഞു വരുകയും അവളുടെ മൊബൈൽ ഹോസ്പിറ്റൽ സ്റ്റാഫിന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ട് പോവുകയും ചെയ്തു. പക്ഷെ മീരക്ക് അങ്ങനെ ഒരു ബ്രദർ ഇല്ല.”
കാവ്യ ചോദിച്ചു.
“മീരയുടെ മൊബൈൽ എന്തിനായിരിക്കും ഒരാൾ കള്ളം പറഞ്ഞ് കൈക്കലാക്കിയത്.”
ആ ചോദ്യത്തെ അവഗണിച്ച് കൊണ്ട് ആകാശ് പറഞ്ഞു.
“മറ്റൊരു ദിവസം മീരയെ ഹോസ്പിറ്റലിൽ വച്ച് കൊല്ലാനും ഒരു ശ്രമം നടന്നു. അതോടു കൂടിയാണ് ഇവളുടെ ഫാമിലി മീരയെ കോട്ടയത്തേക്ക് കൊണ്ട് പോയത്. കോട്ടയത്തെ ജെ. ആർ ഹോസ്പിറ്റൽ മീരയുടെ അച്ഛന്റേതാണ്.”
നവീൻ മീരയുടെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
“ആദ്യം മൊബൈൽ പോകുന്നു പിന്നാലെ കൊലപാതക ശ്രമം. ഇതിൽ നിന്നും എന്താണ് നമ്മൾ മനസിലാക്കേണ്ടത്.”
സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് കാവ്യ പറഞ്ഞു.
“മീര എന്തോ ഒന്നിന്റെ സാക്ഷി ആണ്. അതിന്റെ തെളിവുകൾ ആ മൊബൈലിൽ ഉണ്ടായിരുന്നു.”
മീരയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് നവീൻ ചോദിച്ചു.
“എന്തായിരിക്കും മീര കണ്ടിട്ടുണ്ടാകുക.”
അതിനുള്ള ഉത്തരം അവളുടെ കൈയിലും ഉണ്ടായിരുന്നില്ല.
നവീൻ തന്റെ ബെഡിൽ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു. അവന്റെ അരികിൽ തന്നെ കാവ്യ ഇരിപ്പുണ്ട്.
ഇരുവർക്കും നവീന്റെ ‘അമ്മ വിളക്ക് കത്തിച്ച സന്ധ്യ നാമം ചൊല്ലുന്നത് കേൾക്കാമായിരുന്നു. അമ്മയുടെ സന്ധ്യ നാമം ആ വീട്ടിൽ പതിവാണ്.
“ഡാ.. നാളെ അപ്പോൾ നമ്മൾ കോട്ടയത്തേക്ക് പോകും അല്ലെ.”
“മ്മ്.. രാവിലെ തന്നെ ഇറങ്ങണം.”