മഴയെ പ്രണയിച്ചവൾ [ചാണക്യൻ]

Posted by

കൊട്ടിയടച്ചു.

ഇനിയും വേദന തിന്നുവളെ കണ്ടു നിൽക്കാനാവുന്നില്ല.

എന്തിന് ദൈവമെന്നോടീ ചതി ചെയ്തു?

എന്തിന് അവളിൽ നിന്നും പിരിച്ചു?

നിനക്കറിയില്ലേ നാഥാ…ഞാനില്ലാതെ അവളില്ലെന്ന്….

അവളില്ലാതെ ഞാനുമില്ലെന്ന്….

പാവം ടെസ്സ.
.
.
.
ദിനങ്ങൾ ഇല പൊഴിയും പോലെ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

മറ്റൊരു ദിനം വന്നെത്തി.

വീണ്ടുമൊരു സന്ധ്യാസമയം.

മാനം കറുത്തിരുണ്ടു.

ഭൂമിയെ കുളിരണിയിച്ചുകൊണ്ടു വീണ്ടും മഴ പെയ്തു തുടങ്ങി.

അത് വീണ്ടും എന്നിലെ ലഹരി ഉണർത്തി.

ആ മഴയിലൂടെ ഓടി നടക്കാൻ എനിക്ക് കൊതി തോന്നി.

മഴയെന്ന ഭ്രാന്ത് എന്നിൽ നിന്നും അകലുകയില്ല.

ആ ഭ്രാന്തിൽ അലിഞ്ഞു തീരാനെ എനിക്കറിയൂ..

വീണ്ടും ആ പള്ളി മേടയിലേക്ക് ഞാൻ ചെന്നു.

അതേ പള്ളി വികാരി.

കുറെ മുഖമില്ലാത്തവരും.

ഒരേ ചടങ്ങുകൾ.

പക്ഷെ പുതിയ കുഴി ആരെയോ കാത്തിരിക്കുന്നു എന്നു മാത്രം.

ആ കല്ലറയിലേക്ക് ഹന്ന സൂക്ഷിച്ചു നോക്കി.

അതിലെ എഴുത്തിലൂടെ അവളുടെ കണ്ണുകൾ പാഞ്ഞു.
.
.
“ടെസ്സ തോമസ്”

ജനനം : ഫെബ്രുവരി 17, 1997

മരണം : ഓഗസ്റ്റ് 16 , 2019

.
.
കല്ലറയ്ക്ക് അരികെ വച്ചിട്ടുള്ള ടെസ്സയുടെ മൃതദേഹം ഹന്ന നോക്കി കണ്ടു.

മരിച്ചു കിടക്കുമ്പോൾ പോലും അവളിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നില്ലേ?

എന്തുകൊണ്ടാവാം?

Leave a Reply

Your email address will not be published. Required fields are marked *