കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]

Posted by

മാധവന്‍: നാളെ രാവിലെ ഒമ്പതിന് ഒരു ട്രെയിനുണ്ട്. അതില്‍ കയറിയാല്‍ ഉച്ചയോടെ കോയമ്പത്തൂര്‍. വൈകിട്ട് ഊട്ടിയില്‍ ഓക്കെ..?
രേണുക: മാധവേട്ടന്റെ കൂടെയാ ഞാന്‍ വരുന്നേ. ആരും അറിയരുത്..
മാധവന്‍: ഇല്ല.. ശരി ഞാന്‍ പോവാ.. വൈകിട്ട് വരാം.. നീ കുറച്ച് ഡ്രസെടുത്ത് പിടിച്ചോ. ഞാന്‍ ട്രെയിന്‍ ടിക്കറ്റ് തത്കാലില്‍ ബുക്ക് ചെയ്യട്ടെ
എന്നു പറഞ്ഞുപോവുന്ന മാധവന്‍. ടൗണില്‍ പോയി ട്രെയിന്‍ ബുക്ക് ചെയ്ത മാധവന്‍ അഷിതയെ ഫോണ്‍ ചെയ്തു. അവളുടെ ശബ്ദം കൂടുതല്‍ അടഞ്ഞിരുന്നു. അവളോട് ഊട്ടിയില്‍ പോവുന്ന കാര്യം മാധവന്‍ അറിയിച്ചു. അങ്ങനെ മാധവനും രേണുകയും കോയമ്പത്തൂരിലേക്ക് പിറ്റേന്ന് രാവിലെ ട്രെയിന്‍ കയറി.

————————————————————————————————————————————–

നേരം ഉച്ച കഴിഞ്ഞിരിക്കുന്നു. ചുറ്റും പച്ചപ്പ് നിറഞ്ഞ പ്രദേശം. ബസ് ഏതെക്കെയോ റോഡിലൂടെ ഓടികൊണ്ടിരിക്കുന്നു. ഒരു വിന്‍ഡോ സീറ്റിലിരിക്കുന്ന രേണുക മാധവന്റെ തോളില്‍ തലചായിച്ചു കിടക്കുന്നു. ഹണിമൂണ്‍ ആഘോഷിക്കാന്‍ വന്ന ഭാര്യാഭര്‍ത്താക്കന്മാരാണെന്നെ മറ്റുള്ളവര്‍ക്ക് തോന്നൂ. കാരണം, അവളെ പോലുള്ള പെണ്ണിനെ തൊട്ടുതലോടാന്‍ മാധവന്‍ ശ്രമിച്ചില്ല. മാധവന്‍ വൈകി കെട്ടിയ ഭാര്യയാണ് രേണുക എന്നേ വിചാരിക്കൂ. ട്രെയിനില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. എന്നിട്ടും താന്‍ അവളെ തെറ്റായി നോക്കുകപോലുമുണ്ടായില്ല. അഷിത തന്റെ മനസ് കീഴടക്കിയിരിക്കുന്നു. യാത്ര ശീലമില്ലാത്തതുകൊണ്ടാവും രേണുക ഉറങ്ങിയത്. യാത്രയുടെയിടയില്‍ രേണുക ഉണര്‍ന്നു മാധവനെ നോക്കി.
രേണുക: എത്താറായോ..?
മാധവന്‍: കുറച്ചുകൂടെയുണ്ട്…
ഫോണ്‍ റിംഗ് ചെയ്തു. മാധവന്‍ അതെടുത്ത് ചെവിയില്‍ വെച്ചു മാധവന്‍: ഹാ പാണ്ഡ്യ ഞങ്ങള് എത്താറായി.
രേണുക അതുകേട്ടു മാധവനെ നോക്കി. ചെവിയില്‍നിന്ന് ഫോണെടുത്ത് രേണുകയെ നോക്കി മാധവന്‍: അവനാ.. കാറ് വിട്ടിട്ടുണ്ടെന്ന്
ബസ് ഒരു ടൗണ്‍ കഴിഞ്ഞ ബസ് സ്റ്റാന്‍ഡിലേക്ക് കയറി. അതില്‍നിന്ന് കയ്യില്‍ ബാഗുമായി മാധവനും പിന്നാലെ രേണുകയും ഇറങ്ങി. അയാള്‍ ആലോചിച്ചു. തനിക്ക് വഴങ്ങിയ പെണ്ണ് ആ നാട്ടില്‍നിന്ന് ഈ നാട്ടിലേക്ക് ഒരു വേശ്യയെപോലെ വന്നിരിക്കുന്നു. അതും ഒരു കൂട്ടികൊടുപ്പുകാരനായോ…? ഒരുലക്ഷം കൊടുത്താല്‍ ഇവളല്ലാ ഭൂരിഭാഗം പെണ്ണും വഴങ്ങും അത് തീര്‍ച്ച. സ്റ്റാന്റില്‍ ബസിറങ്ങി അവര്‍ പുറത്തേക്ക് നടന്നു. പാണ്ഡ്യന്‍ പറഞ്ഞ ഭാഗത്ത് ഒരു ടാക്‌സി കാറ് നിര്‍ത്തിയിട്ടിരിക്കുന്നത് മാധവന്‍ കണ്ടു. രേണുകയെയും കൂട്ടി അങ്ങോട്ട് നടന്നു. കാറിനടുത്തെത്തിയ മാധവനോട് ഒരു തമിഴവന്‍ വന്നു ചോദിച്ചു
ഡ്രൈവര്‍: ഉങ്ക പേര് മാധവനാ
മാധവന്‍: അതെ..
ഡ്രൈവര്‍: ഉള്ള് കേറ് ഉക്കാരങ്ക്..
ഇതുകേട്ട് മാധവന്‍ അതില്‍ കയറി കൂടെ രേണുകയും. കാറ് കുറച്ച് ദൂരെ റോഡിലൂടെ സഞ്ചരിച്ചു. പിന്നെ റോഡില്‍നിന്ന് കയറ്റമുള്ള ചെറിയ കുന്നിലൂടെയും സഞ്ചരിച്ചു. തണുപ്പുവന്നുതുടങ്ങി. രേണുക ബാഗ് തുറന്ന് ഒരു ടവ്വലെടുത്ത് പുതച്ചു. അവള്‍ ഒരു നീല സാരിയും ബ്ലൈസുമായിരുന്നു ധരിച്ചത്. മഞ്ഞ ടവ്വല്‍ അവളെ കുളിര് അകറ്റിയിരുന്നില്ല. കാറ് ഒരു ചെറിയ ഗേറ്റ് പോലുള്ള ഒരു ഭാഗത്ത് എത്തി. അവിടെ പ്രായമായ ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. അയാള്‍ ഗേറ്റ് തുറന്നു. ഗേറ്റ് തുറന്ന് വഴിയിലൂടെ കാറ് അകത്തേക്ക് പോയി. മാധവനും ഇവിടെ ആദ്യമായാണ് വരുന്നത്. പാണ്ഡ്യരാജന്റെ എസ്റ്റേറ്റിലൂടെ കാര്‍ ഓടി. ചുറ്റും തേയിലകള്‍ മാത്രം. കുറച്ചു സഞ്ചരിച്ച കാര്‍ ഒരു വലിയ ബംഗ്ലാവിന്റെ മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തി. കയ്യില്‍ ബാഗുമായി അതില്‍ നിന്നിറങ്ങി പേഴ്‌സില്‍നിന്ന് കാശെടുത്ത് മാധവന്‍ ഡ്രൈവര്‍ക്ക് നേരെ നീട്ടി.
ഡ്രൈവര്‍: കാശ് പാണ്ഡ്യസാര്‍ തന്ന്
ഇതുകേട്ട് പണം കീശയിലിട്ട്, പിന്നോട്ട് തിരിഞ്ഞപ്പോളേക്കും ബംഗ്ലാവിന്റെ അകത്ത് നിന്ന് വന്നുകൊണ്ട് പാണ്ഡ്യരാജന്‍: നായരെ
എന്നു പറഞ്ഞു കെട്ടിപിടിച്ചു. ഒരു ജുബ്ബയും തോളില്‍ ഒരു പുതപ്പും ചുണ്ടില്‍ സിഗരേറ്റും പാണ്ഡ്യനുണ്ടായിരുന്നു.
മാധവന്‍: എത്ര നാളായടോ കണ്ടിട്ട്…?

Leave a Reply

Your email address will not be published. Required fields are marked *