സമീറ… അവൾ എന്റെ ജീവിതത്തിലെ ഒരു വെളിച്ചമാണ്. അവളുടെ സമീപ്യത്തിൽ മാത്രമാണ് എന്റെ ഉള്ളിൽ ഇപ്പോഴും ഒരു നന്മയുടെ തീപ്പൊരി ബാക്കിയുള്ളത്. പക്ഷേ, അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്, അവളുടെ നന്മയ്ക്ക് വേണ്ടിയാണോ? അതോ, എന്റെ ഏകാന്തതയെ മറയ്ക്കാൻ വേണ്ടിയോ?.
“നീ അവളെ സ്നേഹിക്കുന്നുണ്ടോ, അജൂ?” അസീന വീണ്ടും ചോദിച്ചു.
“അവൾ എന്റെ ജീവനാണ്,” ഞാൻ പറഞ്ഞു, എന്റെ ശബ്ദം അല്പം ഇടറി. “പക്ഷേ, ഞാൻ അവളെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ശരിയായിരുന്നോ എന്ന് എനിക്കറിയില്ല. അവളുടെ വീട്ടുകാർ അവളെ ഒറ്റപ്പെടുത്തി. അവളുടെ കുഞ്ഞിന് ഒരു ഭാവി വേണം. പക്ഷേ, ഞാൻ… ഞാൻ ഒരു നല്ല മനുഷ്യനല്ല, അസീന.”
അസീന എന്റെ കൈയിൽ മുറുകെ പിടിച്ചു. “നീ നിന്റെ ഹൃദയം പറയുന്നത് കേൾക്കണം, അജൂ. നിന്റെ ഉള്ളിൽ നന്മ ഇല്ലെന്ന് നീ പറയുന്നു, പക്ഷേ സമീറയെ നീ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അതല്ലേ നന്മ?”
ഞാൻ ഒന്ന് ചിരിച്ചു, ഒരു കയ്പേറിയ ചിരി. “നന്മ? ഞാൻ എന്റെ കുടുംബത്തെ ഉപേക്ഷിച്ചു. ഞാൻ ഇക്കയുടെ ബിസിനസ്സിൽ എന്റെ ധാർമ്മികത വിറ്റു. ഞാൻ ജോളിയെയും സിന്ധുവിനെയും സീനയെയും ഉപയോഗിച്ചു. നിന്നെ പോലും ഞാൻ ട്രാപ് ചെയ്യുകയായിരുന്നില്ലേ? ഇപ്പോൾ സമയ്യ, അവൾ ആരാന്ന് എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളു. എന്റെ സ്വാർത്ഥത യ്ക്ക് വേണ്ടി ഞാൻ അവളെ ഒരു തെരുവ് വേശ്യയേക്കാൾ തരം താഴ്ത്തിയില്ലേ. അല്ല തെരുവ് വേശ്യകൾ പോലും സ്വന്തം മകളുടെ മുന്നിൽ ഇങ്ങനെ അപമാനിതരാകുമോ? എന്റെ ചതി അവളെ ഇപ്പോൾ ഒരു ജീവച്ഛവമാക്കി മാറ്റിയിരിക്കുന്നു. കുന്നോളം ഉള്ള പാപങ്ങളെ ഒരു കുന്നിക്കുരുവിന്റെ നന്മയാൽ മറക്കാനാവില്ല അസീന.. എന്റെ ഉള്ളിൽ നന്മ എന്നൊന്നില്ല, അസീന.”