ഗീതാഗോവിന്ദം 5 [കാളിയൻ]

Posted by

 

“അച്ഛമ്മ ഇതിനാണോ ഇത്രേം ദൂരം ഞങ്ങളെ വിളിച്ച് വരുത്തിയത്. ഇത്രേം നേരം കൂസാതിരുന്ന ലക്ഷമി അമ്മായി പൊട്ടിത്തെറിച്ചത് കണ്ട് ഞാൻ അതിശയിച്ചു. ”

 

“അമ്മമ്മ ഇതെന്തിനുള്ള പുറപ്പാടാണ്. അത് ചോദിച്ചത് എന്റെ സ്വന്തം അമ്മ തന്നെയാണ്. ”

“അച്ഛമ്മയ്ക്ക് മതിയായില്ലെ …. പഴയതൊക്കെ മറന്നോ….?” ശാരദമ്മായി…

 

“ഞാൻ പറഞ്ഞ് കഴിഞ്ഞില്ല്യല്ലൊ…. ഞാൻ പറയട്ടെ…… കഴിഞ്ഞതൊന്നും എനിക്ക് മറക്കാനാവില്ല്യാ ഒരിക്കലും. അത് കൊണ്ട് തന്നെയാണ് ഞാനീ തീരുമാനം എടുത്തത്. അവിടുത്തെ വാഴ്ച അവസാനിപ്പിക്കണം , പൂജ വേണം, ആ ചടങ്ങുകളും ….”

 

“അതോ … അതോ….. ” കുട്ടമ്മാമ്മ ആകെ മാറിയിരുന്നു. “അപ്പൊ ഇതിനാരുന്നല്ലേ അമ്മമ്മ മോളുടെ ചടങ്ങ് ഗംഭീരാക്കണമെന്നൊക്കെ പറഞ്ഞ് ഈ തറവാട് വൃത്തിയാക്കിച്ചതും നമ്മളെയൊക്കെ ഇവിടെ എത്തിച്ചതും. കൊള്ളാം അമ്മമ്മേ ……”

 

“എന്നിട്ട് നമ്മുടെ കുട്ട്യോളെ കൊണ്ട് അതൊക്കെ ചെയ്യിക്കണമെന്നാണോ അച്ഛമ്മ പറയണത്. ഭ്രാന്ത് പറയ്യാ…….” ശേഖരാമ്മാവൻ പിന്താങ്ങി.

“കുട്ട്യോൾക്ക് വേണ്ടി തന്നെയാ ഞാൻ… ”

 

അതൂടെ കേട്ടതും അമ്മയും അമ്മാവൻമാരുമൊക്കെ മൂട്ടിൽ തീ പിടിച്ച പോലെ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് എന്തൊക്കെയോ പുലമ്പാൻ തുടങ്ങി. ഒന്നും മനസിലാകാതെ നമ്മൾ ഇളം തലമുറക്കാരും … അതിനിടയിൽ ഗീതു എന്നെ തോണ്ടുന്നുണ്ട് എന്താണിവിടെ നടക്കുന്നതെന്നറിയാൻ. പെണ്ണിനെല്ലാമൊരു കൗതുകമാണ്.

തമ്പുരാനറിയാമെന്ന് ഞാനാഗ്യം കാണിച്ചു….

 

“ഗോപൂ… ഇനി വിടെ നിന്നാൽ നിന്റെ മുത്തശ്ശി നമ്മളെ കൊലയ്ക്ക് കൊടുക്കും, വാ നമ്മുക്ക് പോവാം … എന്റെ കൊച്ചിനെ ( ആവണി ) ഓർത്താണ് ഞാനിത്രേടം വരെ വന്നതും നിന്നതും. ഇതൊന്നും സ്വപ്നത്തിൻ പോലും നിരീശ്ചിരുന്നില്ല. ”

സത്യം പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല.

“ഹേയ് … എന്താ പ്രശ്നം…. മുത്തശ്ശി കുറച്ച് ചടങ്ങ് നടത്തണമെന്നല്ലെ പറഞ്ഞോളു. അതിനിവിടെ ഇത്രേം വഴക്കിന്റെ കാര്യന്താ…. ?” എല്ലാവരുടെയും അങ്കലാപ്പ് കണ്ട് എനിക്കത് ചോദിക്കാതിരിക്കാനായില്ല.

 

“നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല ഗോപുവേ…” ശേഖരമ്മാവൻ വിമ്മിഷ്ടത്തോടെ പറഞ്ഞു.

 

“ഹാ… പറഞ്ഞാലല്ലേ മനസിലാവൂ…” ഇത്തവണ ചങ്കരനും സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *