“എന്താ മുത്തശ്ശീത് ഞാനെന്തിനാ ന്റെ കൊച്ച് സുന്ദരിയോട് പിണങ്ങുന്നത് … ” ദുർഗ്ഗ മുത്തശ്ശീടെ താടി പിടിച്ച് കുലുക്കി ചോദിച്ചു.
അവരുടെ സ്നേഹ പ്രകടനങ്ങൾ ഗീതൂന് അത്രയ്ക് പിടിച്ചില്ല എന്നത് വ്യക്തം. അതിനിടേലാണ് അമ്മ അകത്ത് നിന്ന് ഓടി വന്ന് അവരുടെ അടുത്തേക്ക് പോയത്. സ്വന്തം മരുമോളെ മൈൻഡ് പോലും ചെയ്തില്ല.
എല്ലാരുടെ ചെന്ന് അവരെ നാല് പേരേം ആനയിച്ച് അകത്തേയ്ക്ക് കൊണ്ട് വന്നു. എല്ലാവരുടെയും സ്നേഹപ്രകടനങ്ങളും കുശലാന്വേഷണങ്ങളുമൊക്കെ ദുർഗ്ഗയോടായിരുന്നു.
എന്നാലും അവൾ ആദ്യം ചെന്നത് വരാന്തയുടെ മൂലയ്ക്ക് തൂണിനടുത്ത് നിന്ന ഗീതുവിനരികിലാണ്….
“ഗീതു ….അല്ലേ…..” ചിരിച്ച് കൊണ്ടവൾ ഗീതുവിനോട് ചോദിച്ചു.
ഇത്രയും നേരം തെല്ലഅസൂയയോടെ നിന്ന ഗീതു പെട്ടെന്ന് ആ ചോദ്യം കേട്ട് അമ്പരന്നു ….
“അ..അതെ….. എങ്ങനറിയാം…”
ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്. അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഒരു അപരിചിതനെ പോലെ ഞാനും ഒരു ചിരി പാസാക്കി….. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഞാനവളെ കാണുന്നത്. അന്ന് എന്തൊക്കെയോ പ്രശ്നമായിട്ട് പോയതാ അവൾ . ഓർക്കും തോറും മങ്ങുന്ന ഓർമ്മകൾ .
എന്തായാലും അവര് വന്നതോടെ നമ്മളെ ആർക്കും വേണ്ടാതായി. ബാഗ് അകത്ത് വച്ച് പുറത്ത് വന്നപ്പോഴാണ് അരവിന്ദനെ കണ്ടത്.
“അളിയാ ….എപ്പൊ എത്തി … ”
“ഞാനിപ്പൊ എത്തിയതേ ഒള്ളളിയാ ….”
“അത് ശരി, യു എസിന്ന് അമ്മാവനും കുടുംബോം വന്നെന്ന് കേട്ട് . എവിടേടാ ….. ?”
“ആ അകത്തൊണ്ട് ചെല്ല് ചെല്ല്….” ഞാനല്പം മടുപ്പോടെ പറഞ്ഞു.
“എന്താളിയ ഒരു സന്തോഷമില്ലാത്തെ … എന്തായാലും നിനക്ക് സന്തോഷം തരുന്ന ഒരു വാർത്തയൊണ്ട് … ”
“എന്താത് ….”
ശേഖരമ്മാവനൊക്കെ വന്നു.
“ഓ ഞാൻ കണ്ട് രാവിലെ ….”
“ആണോ എങ്കിലെ നീ ദോ അവിടെ നിക്കണ കുരുപ്പിനെ കണ്ടോ ….”
മുറ്റത്ത് നിന്ന് കളിക്കുന്ന 5 വയസ്സ്ക്കാരനെ നോക്കി അവൻ പറഞ്ഞു….
“അതാണ് നമ്മുടെ ചങ്കരന്റെ മോൻ ….”
“പോടാ…… അവനും ഒണ്ടോ ഇവിടെ …..”