കാറിൽ നിന്നിറങ്ങിയ ആൾക്കാരെ കണ്ട് ഞാൻ ഞെട്ടി. യു എസിലെ മോഹനമ്മാവനും ലക്ഷ്മി അമ്മായിയുമായിരുന്നു അത്. പുറകിൽ നിന്ന് ഒരു 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺക്കുട്ടിയിറങ്ങി. ഇത് ഭാമ ആയിരിക്കണം. ഞാനോർത്തു. അവസാനമായി ഡോർ തുറന്ന് പുറത്തിറങ്ങിയ ആളെ കണ്ടാണ് എല്ലാവരും ഞെട്ടിയത്.
“ദുർഗ്ഗേച്ചി… ” അമ്പരപ്പോടെ ആവണി അത് പറഞ്ഞതും ഒരു വെള്ളിടി വെട്ടി … മാനത്ത് കാർമേഘങ്ങൾ മൂടി.
കാറിൽ നിന്നറങ്ങിയ അവളെ കണ്ടതും എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് ഗജനി സിനിമയിലെ നയൻതാരയാണ്. അതേ രൂപം, അതേ മുഖം , അതേ ശരീരം . റോസ് നിറത്തിലെ ടൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസ്യമാണ് വേഷം. പെട്ടെന്ന് എങ്ങു നിന്നോ വന്ന കാറ്റ് അവളുടെ സ്ട്രേയ്റ്റ് ആക്കി അല്പം കളർ ചെയ്ത മുടിയെ തഴുകി തലോടി മാഞ്ഞു. മുഖത്തേയ്ക്ക് വീണ മുടി മാടിയൊതുക്കി അവൾ മുത്തശിയെ നോക്കി പുഞ്ചിരിച്ചു….
“ഞാനാ മുത്തശ്ശി … ദുർഗ്ഗ ….”
അവളെ കണ്ടതും സ്നേഹ പരിളാനത്തിൽ ഗീതുവിനെ മൂടിയിരുന്ന മുത്തശ്ശിയുടെ കൈകൾ അയഞ്ഞു. വയ്യാതിരുന്നിട്ടും മുറ്റത്തേയ്ക്ക് ഓടിയിറങ്ങാൻ ശ്രമിക്കുന്ന മുത്തശ്ശിയെ കണ്ട് ചോദ്യഭാവത്തിൽ ഗീതു എന്നെ നോക്കി…
“ആരാ ആവണി അത്. ഞാൻ കണ്ടിട്ടില്ലല്ലോ ഇത് വരെ . ” വാ പൊളിച്ച് നിന്ന എന്നെ മറികടന്ന് ഗീതു ആവണിയോട് ചോദിച്ചു.
“ദുർഗ്ഗേച്ചിയാ അത്. അമേരിക്കേലെ മോഹനന്മാവന്റേം ലക്ഷിമി അമ്മായി ടേം മൂത്തമോള്. മറ്റേത് ഭാമ ഇളയവൾ. ദുർഗ്ഗേ ച്ചിക്ക് 14 വയസ്സുള്ളപ്പൊ പോയതാ അവര് , അമേരിക്കയിലേക്ക് . അമ്മാവനും അമ്മായീം ഭാമേം ഒക്കെ ഇടയ്ക്ക് നാട്ടിൽ വന്നിട്ടൊണ്ടെങ്കിലും ദുർഗ്ഗേച്ചി അതിന് ശേഷം ഇപ്പഴാ വരുന്നത്. ഏതാണ്ട് 14 വർഷങ്ങൾക്ക് ശേഷം ….. ” അവളെ പറ്റി സംസാരിക്കുമ്പോൾ ആവണീടെ കണ്ണില്ലുണ്ടായ തിളക്കം ഗീതു ശ്രദ്ധിച്ചു.
“ന്റ കുട്ട്യേ കാണാൻ എത്ര നാളായ ന്നോ മുത്തശ്ശി കൊതിക്കണ്. നീ വരാതിരുന്നപ്പോഴൊക്കെ ഞാൻ കരുതി മുത്തശ്ശിയോട് പിണക്കാണെന്ന് . മരിക്കണേന് മുന്നേ നിന്നെ ഒന്ന് കാണാൻ കഴിഞ്ഞൂല്ലൊ….”