അച്ഛനും അനിയനും പോലും തളർന്നു പോയി……അവര് രണ്ടാളും പൊട്ടികരയാൻ തുടങ്ങി…… അതുകൊണ്ടു അന്നത്തെ ദിവസം റിയാസേട്ടൻ ഞങ്ങളുടെ കൂടെ തന്നെ നിന്നു……
അടുത്ത ദിവസം രാവിലെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഞങ്ങൾ കേട്ടത്….. ആ സിനിമയുടെ ഡയറക്റ്റർ ജയദേവനും ആ പൂച്ചക്കണ്ണനും കൊലചെയ്യപ്പെട്ടിരിക്കുന്നു…… രണ്ടാളുടെയും ദേഹം പല കഷണങ്ങൾ ആക്കി വെട്ടി നുറുക്കി അവരുടെ കാറിനുള്ളിൽ കാണുന്നു…… അവരുടെ കാർ പോലീസ് കണ്ടെത്തുന്നത് ഭാരതപുഴയുടെ തീരത്തു നിന്നാണ്…… ആ വാർത്ത എന്നെയും റിയാസേട്ടനെയും ഒരുപോലെ ഞെട്ടിച്ചു….. ‘അമ്മ പറഞ്ഞ കഥകൾ വെച്ചു നോക്കുമ്പോൾ റിയാസേട്ടൻ മാത്രമാണ് പ്രതികാരം ചെയ്യാനുള്ള ഒരാൾ…. റിയാസേട്ടനാണെങ്കിൽ എന്റെ വീട്ടിൽ ആയിരുന്നു അന്ന് മൊത്തം….. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആ അന്വേഷണം ഒരു തുമ്പും കിട്ടാതെ അങ്ങനെ അവശേഷിച്ചു….. അപ്പോളേക്കും ഡോക്ടർ എനിക്ക് മരുന്നുകളുടെ ഡോസ് കുറച്ചിരുന്നു….. പിന്നെ ഡോക്ടറുടെ ഉപദേശമനുസരിച്ചു അച്ഛനെന്നെ ബോംബയിൽ ഉള്ള അച്ഛന്റെ ഒരു സുഹൃത്തിന്റെ അടുത്തേക്ക് അയച്ചു…. അവിടെ ഞാൻ മൂന്നു വർഷത്തെ ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങും പിന്നെ വിഷ്വൽ കമ്മ്യൂണിക്കേഷനും,,,, അതിന്റെ കൂടെ ആനിമേഷനും ഞാൻ പഠിച്ചു….. ആ ബോംബെ എന്ന മായാലോകത്തു എത്തിയപ്പോൾ ഞാൻ സ്വയം പലതും മറന്നു….. ഡോക്ടറുടെ ഉപദേശമനുസരിച്ചു ഞാൻ എന്റെ അച്ഛനെയും അനിയനെയും കൂടുതൽ സ്നേഹിക്കാൻ പഠിച്ചു….. എന്നാൽ അപ്പോളൊന്നും അവിടെ ഉണ്ടായിരുന്ന ആ സമയങ്ങളിൽ ഞാൻ നാട്ടിലേക്കു ഒരു വട്ടം പോലും പോയില്ല…..അമ്മൂമ്മയും അമ്മാമന്മാരും അമ്മായിമാരും അച്ഛനും അനിയനും ഒക്കെ വിളിക്കുമെങ്കിലും ഞാനങ്ങോട്ട് പോയില്ല…… പോകാൻ സത്യത്തിൽ എനിക്ക് പേടിയായിരുന്നു….. എന്റെ മനസ്സിനെ ഞാൻ അത്രത്തോളം പേടിച്ചിരുന്നു എന്നതാണ് സത്യം……. അതുകൊണ്ടു തന്നെ എന്നെ കാണാനായി അച്ഛനും അനിയനും ഇങ്ങോട്ട് വന്നു….. പഠിത്തം കഴിഞ്ഞപ്പോളേക്കും അഞ്ചു കൊല്ലങ്ങൾ കഴിഞ്ഞിരുന്നു……എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒളിച്ചോട്ടം ആയിരുന്നു ആ അഞ്ചു വർഷങ്ങൾ……
പിന്നെ പഠിത്തം കഴിഞ്ഞു ആ അഞ്ചു കൊല്ലങ്ങൾക്കു ശേഷം ഞാൻ നാട്ടിൽ വന്നപ്പോൾ,,,,, ആദ്യം അമ്മയുടെ തറവാട്ടിലേക്കാണ് പോയി….. അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന ആ റൂമിൽ ഞാനൊറ്റക്ക് ഉറങ്ങി… അമ്മൂമ്മ എന്റെ കൂടെ വന്നു ഉറങ്ങാമെന്നു പറഞ്ഞാലും ഞാനതിന് സമ്മതിച്ചില്ല….. വല്ലാത്തൊരു വാശി ആയിരുന്നു എനിക്കപ്പോൾ എന്റേതായകാര്യങ്ങൾക്കു….. അങ്ങനെ അമ്മയുടെ ആ റൂമിൽ കിടന്നുറങ്ങുന്ന,,,, ചില രാത്രികളിൽ ഞാൻ ആരും കാണാതെ ആ പുഴക്കരയിലിറങ്ങി ഒറ്റയ്ക്ക് നടക്കും….. പിന്നെ ആ പുഴക്കരയിലെ മണൽപ്പരപ്പിൽ ഒന്നും ഇടാതെ ആകാശത്തേക്ക് നോക്കി കുറെ നേരം കിടക്കും……. അങ്ങനെ കിടക്കുമ്പോൾ ഞാൻ ആകാശത്തെ ആ നക്ഷത്രങ്ങളെ നോക്കും…… ആ നക്ഷത്രങ്ങളിൽ കൂടുതൽ മിന്നുന്ന നക്ഷത്രം എന്റെ ‘അമ്മ ഭാനുവാണെന്നു മനസ്സ് പറയും….. അന്നേരം ഞാനാ മിന്നി ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി ഞാൻ വർത്താനം പറഞ്ഞു കൊണ്ട് അവിടെ ആ പുഴക്കരയിൽ അങ്ങനെ പൂർണ്ണ നഗ്നനായി കിടക്കും…… ചിലപ്പോൾ ആ പടവുകളിൽ ആവും ഒന്നും ഇടാതെ അങ്ങനെ കിടക്കുന്നത് ….. അപ്പോഴും ഞാനങ്ങനെ അവിടെ കിടന്നു കൊണ്ട് ആ നക്ഷത്രങ്ങളോട് വർത്തമാനം പറയും….. അപ്പോഴൊക്കെ മനസ്സിൽ ഒരേയൊരു ചിന്തയായിരുന്നു….. ‘അമ്മ പറഞ്ഞതുപോലെ എന്നെ കൊണ്ടുപോകുവാനായി വരുമെന്ന്….. ഇടക്കൊക്കെ ആ പടവിൽ കിടക്കുമ്പോൾ പാമ്പ് വരുന്നുണ്ടോ എന്നൊക്കെ നോക്കും….. എന്റമ്മയെ കൊണ്ടുപോയ പോലെ എന്നെയും കൊണ്ട് പോകാനായി……. അങ്ങനെ ഒരു പാമ്പിന് വേണ്ടി ഞാനാ പുഴക്കടവിൽ ദിവസങ്ങളോളം കാത്തിരുന്നു….. പക്ഷെ ഞാൻ അതിന് വേണ്ടി കാത്തിരുന്നതല്ലാതെ ‘അമ്മയുടെ ആത്മാവ് അതെന്നെ തേടി വന്നില്ല….. അതുകൊണ്ട് ഞാൻ ആരെയും അറിയിക്കാതെ എന്റെ വിഷമങ്ങൾ എന്റെ ഉള്ളിലൊതുക്കി തന്നെ കഴിഞ്ഞു….. എന്നാലെന്റെ ഈ പെരുമാറ്റങ്ങൾ തറവാട്ടിലുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…… അതുകൊണ്ട് അവർ അച്ഛനെ വിളിച്ചു വരുത്തി എന്നെകൊണ്ട് ഒരു കല്യാണം കഴിപ്പിക്കണമെന്നു പറഞ്ഞു….. എന്നാൽ എനിക്കപ്പോൾ 24വയസേ ആയിട്ടുണ്ടായിരുന്നുള്ളൂ….. അതുകൊണ്ട് കല്യാണം ആലോചിക്കാനുള്ള പ്രായമായോ എന്നച്ചൻ സംശയം പറഞ്ഞു…… എന്നാലെന്റെ പെരുമാറ്റത്തിലെ വൈകല്യങ്ങൾ ചൂണ്ടി കാട്ടി എത്രയും പെട്ടന്ന് കല്യാണം നടത്താനായി അവർ അച്ഛനെ നിർബന്ധിച്ചു…… അച്ഛനെന്നോട് കല്യാണക്കാര്യം പറഞ്ഞപ്പോൾ എനിക്കന്നതൊക്കെ ആലോചിക്കാൻ പോലും