പറഞ്ഞു കൊണ്ടിരുന്നു….. ഞാൻ പോയി റൂമിൽ കിടന്നു…… ഒരു രണ്ടു മണിക്കൂർ ഉറങ്ങിപോയത് ഞാനറിഞ്ഞില്ല
, ഓടിട്ട വീടായതുകൊണ്ട് ആ വേനൽ ചൂടിലും നല്ല കുളിര്മയായിരുന്നു…… ശരീരത്തിനുണ്ടായ ക്ഷീണമെല്ലാം ആ രണ്ടു മണിക്കൂർ ഉറക്കം കൊണ്ട് പോയതായി തോന്നി….. സമയപ്പോൾ നാലു മണി കഴിഞ്ഞിരുന്നു… ഞാൻ താഴത്തേക്കു ചെന്നപ്പോൾ അവിടെ പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു….. എല്ലാരും കലശലായ വർത്തമാനത്തിൽ ആയിരുന്നു… ഞാൻ പിന്നെ തൊടിയിലും പറമ്പിലും ആയി നടന്നു…. വല്യമ്മാമ അപ്പോൾ പറമ്പിലെ കുളത്തിൽ നിന്നു വെള്ളം പമ്പ് ചെയ്തു നനക്കുകയായിരുന്നു….. ഞാനും കുറെ നേരം ആളുടെ കൂടെ കൂടി…… എന്റെ പ്രായത്തിലുള്ളവർ അവിടെ ഉണ്ടായിരുന്നില്ല അതുകൊണ്ടായിരുന്നു ഞാനങ്ങനെ ഒതുങ്ങി നിന്നത്…. എല്ലാതും കൊച്ചു പിള്ളേർ ആയിരുന്നു….. അപ്പോളേക്കും അമ്മയുടെ വിളി കേട്ട് ഞാനും മാമനും കൂടി അങ്ങോട്ട് പോയി….. ചക്കയട ഉണ്ടാക്കിയത് തിന്നാനായി വിളിച്ചതായിരുന്നു….. ഞങ്ങളെല്ലാരും അടുക്കള ഭാഗത്തുള്ള കോലായിൽ ഇരുന്ന് ആ അട കഴിക്കാൻ തുടങ്ങി….. ആ സമയത്ത് അവിടേക്കു പാവാടയും ബ്ലൗസും അണിഞ്ഞു ഒരു പെൺകുട്ടി വരുന്നു ….. എന്റമ്മയെ പോലെ ഇരുനിറമായിരുന്നു അവൾക്കു….. അതുപോലെ തന്നെ അമ്മയെപ്പോലെ മുഖസൗന്ദര്യവും ശാരീരിക വടിവും ഉണ്ടായിരുന്നു ….. ആ പെൺകുട്ടി പുഷ്പയുടെ രണ്ടാമത്തെ മോളായിരുന്നു….. അമ്മയവളെ കണ്ടപ്പോൾ കൊഞ്ചിക്കാനും ഒക്കെ തുടങ്ങി….. ഞാനിതെന്തു മറിമായം എന്ന് ആലോചിച്ചു നിൽക്കുബോളാണ് ഈ കൊച്ചിനെ പഠിപ്പിക്കുന്നതും മറ്റുമെല്ലാം എന്റെ അച്ഛൻ പ്രഭരാകരമേനോൻ ആയിരുന്നെന്നു മനസ്സിലാവുന്നത്….. ആ കുട്ടിയാണേൽ പഠിക്കാൻ നല്ല മിടുക്കിയും ആയിരുന്നു…. പത്താം ക്‌ളാസിൽ അവൾക്കു ഡിസ്റ്റിങ്ഷൻ കിട്ടിയിരുന്നു…. അതും അഞ്ഞൂറ്റി പതിനഞ്ചു മാർക്ക്…….. അതിന്റെ സന്തോഷപ്രകടന മായിരുന്നു ‘അമ്മ കാണിച്ചത്….. ആ കുട്ടിയെ കൂടുതൽ പഠിപ്പിക്കാനായി അച്ഛൻ വല്യമ്മാമയെ പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചിരുന്നു….. അവൾ അമ്മയെയും കൂട്ടി പോകാനായി വന്നതാർന്നു….. പുഷ്‌പേച്ചി പോകുമ്പോൾ ഒരു കവറിൽ കുറച്ചു അടകൾ പൊതിഞ്ഞു ‘അമ്മ കൊടുത്തയക്കുന്നു….
രാത്രി ഭക്ഷണം കഴിഞ്ഞ് ഞാൻ മുകളിലെ ആ വരാന്തയിൽ പോയി ഒരു ചെയർ ഇട്ടു ഇരുന്നു….. ആ വരാന്തയിൽ നിന്ന് നോക്കിയാൽ ഭാരതപുഴ കാണാൻ സാധിച്ചിരുന്നു…… രാത്രിയിൽ നീലതൂവാലയണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന ഭാരതപുഴ……. ആ പുഴയിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുമ്പോൾ ആരൊക്കെയോ വെള്ളത്തിനു വേണ്ടി കേഴുന്ന പോലുള്ള രോദനം….. അവരുടെയാ തേങ്ങലിന്റെ ശബ്ദം അങ്ങാകാശത്തേക്ക് ഉയർന്നുയർന്നു പോകുന്നത് പോലെ…… അവസാനം ആ ശബ്ദങ്ങൾ മുഴുവൻ നീല മേഘങ്ങളായി ഭാരതപ്പുഴക്ക് മീതെ ഒഴുകിയൊഴുകി നടക്കുന്നത് പോലെ…… ഞാനങ്ങനെ ചിന്തിച്ചു ചിന്തിച്ചു പുഴയെയും ആകാശത്തെയും നോക്കി നിൽക്കുമ്പോൾ അവിടേക്കു വല്യമ്മാമയും സുഷമമ്മായിയും എന്റെയമ്മയും കടന്നുവരുന്നു….. ഞാൻ ചിന്തിച്ചു കൊണ്ട് എങ്ങോട്ടാ നോക്കി നിൽക്കണേന്ന് ചോദിച്ചപ്പോൾ ഞാനെന്റെ മനസ്സിൽ കണ്ട കാര്യങ്ങൾ പറഞ്ഞു അപ്പോളവരോട്….. ആ സമയത്ത് വല്യമ്മാമ കളിയാക്കി സുഷമ്മമ്മായിയോട്
നിനക്കൊരു കൂട്ടായീന്നാ തോന്നണേ
. ഞാനാ സമയത്ത് വല്യമ്മാമയോട് പുഴക്കരയിലെ മണൽപ്പരപ്പിൽ പോയി ചുമ്മയൊന്ന് കിടക്കാൻ തോന്നണൂ എന്ന് പറഞ്ഞപ്പോൾ എല്ലാരും എന്നെ പെട്ടന്ന് അത്ഭുതത്തോടെ നോക്കുന്നു….. ഞാനപ്പോൾ “””അതേ വല്യമ്മാമ
ആ പുഴക്കരയിൽ
ആ മണൽപ്പരപ്പിൽ ഈ നീല ആകാശവും നോക്കി കിടക്കാൻ തോന്നുണൂ
,
….. അപ്പോൾ വല്യമ്മാമ എന്നോട്