ഡേവിഡിന്റെ ശവമടക്കി ഒരു മാസം കഴിഞ്ഞതിനു ശേഷം ഡോക്ടർ നരേൻ അയാളുടെ വീട്ടിലെത്തി. ത്രേസ്യാമ്മയെ കാണുകയായിരുന്നു ഉദ്ദേശം. അയാൾ കോളിങ്ങ് ബെല്ലിൽ വിരലമർത്തിയപ്പോൾ വാതിൽ തുറന്നത് സ്റ്റെല്ലയായിരുന്നു.
“ഞാൻ ഡോക്ടർ നരേൻ അപ്പച്ചനെ അവസാനം മായി കൊണ്ട് വന്നത് എന്റെ അടുത്തേക്കായിരുന്നു.” അയാൾ സ്വയം പരിചയപ്പെടുത്തി.
“മനസ്സിലായി ഡോക്ടർ ഡോക്ടർ എന്താ ഇവിടെ” മുഖം ചുളിച്ചു കൊണ്ട് സ്റ്റെല്ല ചോദിച്ചു.
“എനിക്ക് അമ്മച്ചിയെ ഒന്ന് കാണണമായിരുന്നു.” അയാൾ തന്റെ ആഗമനോദ്യേശം വെളിപ്പെടുത്തി.
“അപ്പച്ചൻ മരണപ്പെടുന്നതിന് മുമ്പ് ഡോക്ടറോട് എന്തെങ്കിലും അമ്മച്ചിയോട് പറയാനായി ഏൽപ്പിച്ചിരുന്നോ”
“ഉവ്വ് കുറച്ചു ദിവസം കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയെന്നു പറഞ്ഞിരുന്നു. അതാ ഇത്രയും താമസിച്ചത് ” അങ്ങനെ പറയാനായിരുന്നു അയാൾക്കപ്പോൾ തോന്നിയത്.
“ഇരിക്കൂ ഞാൻ അമ്മച്ചിയെ വിളിക്കാം.” സ്റ്റെല്ല ത്രേസ്യാമ്മയെ വിളിക്കാനായി അകത്തേക്ക് പോയി.
അൽപസമയം കഴിഞ്ഞപ്പോൾ ത്രേസ്യാമ്മ ഇറങ്ങി വന്നു. വെള്ള ചട്ടയും മുണ്ടുമായിരുന്നു അവരുടെ വേഷം. “നമസ്കാരം ഡോക്ടർ” അവർ ഡോക്ടറെ അഭിവദനം ചെയ്തു.
“നമസ്കാരം അമ്മച്ചീ ഇരിക്കൂ.” നരേൻ എഴുന്നേറ്റു നിന്ന് അവരെ ബഹുമാനിച്ചു കൊണ്ട് പറഞ്ഞു.
“എന്നതാ സാറെ ഇച്ചായൻ അവസാനമായിട്ട് എന്നോട് പറയാനേൽപ്പിച്ചത്”
“അത്…. അമ്മച്ചീ… ഇവിടുത്തെ അനാഥാലയത്തിലെ പിള്ളേർക്ക് വർഷത്തിൽ ഒരിക്കലെങ്കിലും അന്നദാനം നടത്താൻ പറഞ്ഞു.” ഡോക്ടർ ഒരു കള്ളം പെട്ടന്ന് തട്ടിക്കൂട്ടിയെടുത്തു.
“അതിച്ചായൻ ഇടക്കിടെ പറയാറുള്ളതാ”
“അമ്മച്ചി ഇതിനുമുമ്പ് അപ്പച്ചനെ ഹൃദൃരോഗത്തിന് ചികിൽസിച്ചിരുന്നോ”
“സാറെങ്ങനെ അറിഞ്ഞു ഇത്…. നല്ല ആളാ ഞാൻ സ്കാനിങ്ങ് റിപ്പോർട്ടിൽ നിന്ന് അറിഞ്ഞതാവും അല്ലേ”
“അതേ” അയാൾ ഒരു കള്ളം പറഞ്ഞു
ഇച്ചായന് ഇതിനു മുമ്പ് നെഞ്ച് വേദന വന്നത് ഇരുപത്തൊമ്പത് വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് ട്രീറ്റ് വെൽ ഹോസ്പിറ്റലിൽ കാണിക്കുകയും ഹൃദയവാൽവിന് ദ്വാരം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അന്നവർ ഓപറേഷന് പറഞ്ഞ തുക ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല.”
“എന്നിട്ടന്ന് നിങ്ങൾ ഓപറേഷൻ ചെയ്തില്ലേ”
“ചെയ്തു. കുടകിലുള്ള ഒരു ഹോസ്പിറ്റലിൽ കുറഞ്ഞ പണത്തിന് ഓപറേഷൻ ചെയ്ത് തരം മെന്ന് ട്രീറ്റ് വെൽ ഹോസ്പിറ്റലിലെ കമ്പോണ്ടർ ആയിരുന്നു പറഞ്ഞത്. അങ്ങനെ ഞങ്ങൾ കുടകിലുള്ള മാതാ ഹോസ്പിറ്റലിൽ എത്തി. അവിടെ നിന്നായിരുന്നു ഓപ്പറേഷൻ. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ അന്ന് ചിലവായി.”
“അന്ന് ഓപ്പറേഷൻ ചെയ്ത ഡോക്ടറുടെ പേര് ഓർമ്മയുണ്ടോ അമ്മച്ചിക്ക് “
“ലോറൻസ് എന്നോ മറ്റോ ആണെന്ന് തോന്നുന്നു.”