ഡേവിഡിന്റെ മരണം [യാസർ]

Posted by

ഐ സി യു വിലെ ബഡ്ഢിൽ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു ഡേവിഡ്. അയാളുടെ സമീപത്ത് ഭാര്യ ത്രേസ്യാമ്മയും ഉണ്ടായിരുന്നു. ഡോക്ടർ അകത്തേക്ക് കയറിയപ്പോൾ സിസ്റ്റർ അവരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു.

അയാളോട് സംസാരിക്കാനായി ഡോക്ടർ നരേൻ അയാൾക്കരികിലെത്തി. ഡേവിഡ് കിടക്കുന്ന ബഡ്ഢിന്റെ ഒരോരത്ത് ഡോക്ടർ പതിയെ ഇരുന്നു.

താൻ കിടക്കുന്ന ബഡ്ഢിൽ മറ്റൊരാളുടെ ഭാരം അമരുന്നതറിഞ്ഞഡേവിഡ് കണ്ണുകൾ തുറന്നു.അത് ഡോക്ടർ ആണെന്ന് കണ്ടപ്പോൾ അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

“വേണ്ട… എഴുന്നേൽക്കണ്ട.. കിടന്നോളൂ.. ” ഡോക്ടർ ഡേവിഡിനോട് പറഞ്ഞു.

“എനിക്കെന്താണ് ഡോക്ടർ വീട്ടിലേക്ക് പോകാറായില്ലേ” കിടന്ന കിടപ്പിൽ നിസ്സഹായതയോടെ അയാൾേ നരേനോട് ചോദിച്ചു.

ഡോക്ടർ ഒരു നിമിഷം ആലോചിച്ചു ഇയാളോട് വിവരങ്ങൾ പറയണോ? അത് വല്ല പ്രശ്നവുമുണ്ടാകുമോ? ഇല്ല കുഴപ്പമൊന്നുമില്ല മുപ്പത് വർഷത്തോളം ആ രോഗം കൊണ്ട് നടന്ന ആളല്ലേ! അവസാനം പറയാൻ തന്നെ ഡോക്ടർ തീരുമാനിച്ചു.

“അപ്പച്ചാ ഇനി ഞാൻ പറയുന്ന കാര്യങ്ങൾ കേ ട്ട് നിങ്ങൾ ഭയപ്പെടേണ്ടതില്ല. സംയമനത്തോടെ കേൾക്കണം നിങ്ങളുടെ മന:ശക്തി ഒന്ന് കൊണ്ട് മാത്രമാണ് നിങ്ങൾ ഇത്രയും കാലം ജീവിച്ചത്. മന:ശക്തിക്കു മുന്നിൽ ആധുനിക – ഏതൊരു രോഗം പോലും തോറ്റു പോലും തോറ്റ് പോകുെമെന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് നിങ്ങൾ”

“ഡോക്ടർ…. നിങ്ങളെന്താണീ… പറയുന്നത്.. വരുന്നത്… എനിക്കൊന്നും… മനസ്സിലാവുന്നില്ല.” വർദ്ധിച്ചു വരുന്ന നെഞ്ചിടിപ്പോടെ ഡേവിഡ് ചോദിച്ചു.

“ഒന്നുമില്ല അപ്പച്ചാ അപ്പച്ചൻ മുപ്പത് കൊല്ലം മുമ്പേ മരിക്കേണ്ട ആളായിരുന്നു. ഇത്രയും കാലം ജിവച്ചത് തന്നെ അൽബുദമാണെന്ന് “

അത് കേട്ട മാത്രയിൽ ഡേവിഡിന്റെ ശരീരം വെട്ടി വിറച്ചു ഒരു പിടച്ചിലോടെ അയാളുടെ ശരീരം നിശ്ചലമായി.

“സിസ്റ്റർ” ഡോക്ടർ നരേൻ അലറി വിളിച്ചു. തൊട്ടപ്പുറത്തുണ്ടായിരുന്ന സിസ്റ്റർ പാഞ്ഞെത്തി.

ഡേവിഡിനെ പെട്ടന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. പക്ഷേ അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ട് കഴിഞ്ഞിരുന്നു.

എന്ത് കൊണ്ടാണ് ഡേവിഡ് ഇത്രയും പെട്ടന്ന് മരണപ്പെടാനുള്ള കാരണം എന്നത് ഡോക്ടറെ മാനസികമായി അലട്ടിക്കൊണ്ടിരുന്നു. കൂടുതൽ എന്തെങ്കിലും അറിയുണമെങ്കിൽ ത്രേസ്യാമ്മയോട് ചോദിക്കേണ്ടി വരുമെന്ന് ഡോക്ടർ തീർച്ചയാക്കി.

Leave a Reply

Your email address will not be published. Required fields are marked *