നിർമലഗിരി എസ്റ്റേറ്റ്ലെ പ്രധാന വാതിൽ കടക്കുന്നതിനു മുൻപ് പിൻ വിളിയെത്തി ,
സംവിധായകൻ വിമൽ നടേശൻ ആയിരുന്നു അത്. സാമാന്യം നല്ല രീതിയിൽ അയാൾ മദ്യപിച്ചിട്ടുണ്ട്.
“എടാ .. സിജു ഏട്ടനോട് വീട്ടിലെ ജോലിക്കാരി കൊഞ്ചിക്കുഴയുന്ന ഒരു സീൻ നമ്മൾ നാളെ പ്ലാൻ ചെയ്തിട്ടുണ്ട് . ഈ സീൻ ആദ്യം ഉണ്ടായിരുന്നില്ല.. ഇപ്പൊൾ എഴുതിച്ചേർത്തതാണ് .. ഒറ്റ സീൻ അല്ലേ ഉള്ളൂ അതു കൊണ്ട് എക്സ്പീരിയൻസ് ആയിട്ടുള്ള ഒരു നടിയെ കൊണ്ടു വരിക എന്നു പറയുന്നത് അധികച്ചെലവാണ് ആ വേഷം ചെയ്യാൻ പറ്റിയ ആരെ എങ്കിലും നാളെ നിനക്ക് ഇവിടെ കൊണ്ടു വരാൻ സാധിച്ചാൽ നന്നായേനെ … “
മദ്യത്തിന്റെ ലഹരിയിൽ ആണെങ്കിലും വിമൽ നടേശൻ എന്നോട് ഒരു ആവശ്യം പറഞ്ഞിരിക്കുകയാണ് , അപ്പോഴത്തെ ആവേശത്തിന് ഞാൻ വേലക്കാരിയുടെ വേഷം ചെയ്യാൻ ആളെ കൊണ്ടു വരാം എന്ന വാക്ക് കൊടുത്തു. പക്ഷേ ആരെ എങ്ങനെ ഞാനിവിടെ എത്തിക്കും. നിർമ്മലഗിരി എസ്റ്റേറ്റിൽ നിന്നും എന്റെ താമസ സ്ഥലമായ ‘ബാലൻ പിള്ള ടീസ്റ്റാൾ ‘ ലേക്കുള്ള നട വഴിയിൽ അത്രയും എന്റെ മനസ്സിൽ ഉണ്ടായിരുന്ന ചോദ്യമിതായിരുന്നു.
“ബാലേട്ടാ ചോറിൽ വെള്ളം ഒഴിക്കേണ്ട കഴിക്കാൻ ഒരാൾ ഉണ്ട് കേട്ടോ .. “
ചായക്കടയുടെ വാതിൽക്കൽ നിൽക്കുകയായിരുന്ന ബാലേട്ടനോട് തമാശ പറഞ്ഞു കൊണ്ട് ഞാൻ അവിടേക്ക് ചെന്നു.
“കത്തിക്കൊണ്ടിരുന്ന കനലിൽ തന്നെ വെള്ളമൊഴിച്ചു കെടുത്തിയ അവസ്ഥയിലാണ് മോനേ , പിന്നെയാ ചോറ് “
അതും പറഞ്ഞ് ഒന്നും മിണ്ടാതെ തല താഴ്ത്തി ബാലേട്ടൻ പുറത്തേക്ക് പോയി. കാര്യം മനസ്സിലാകാതെ ഒരു നിമിഷം ഞാൻ അവിടെ നിന്നു.
“മോൻ ഇത് എവിടെയായിരുന്നു ബാഗും സാധനങ്ങളും ഇവിടെ കൊണ്ടു വെച്ച് ആഹാരവും കഴിച്ചു പോയ പോക്കാണ് ഇന്നലെ രാത്രിയിൽ ആണെങ്കിൽ വന്നതുമില്ല എന്തു പറ്റി ”
തിരിഞ്ഞു നോക്കിയപ്പോൾ ചോദ്യം രാധേച്ചിയുടെ വകയാണ്.